SignIn
Kerala Kaumudi Online
Sunday, 28 June 2026 4.24 AM IST

വന്ദേ ഭാരതവുമായി ഗൗതം അദാനി

gautam-adani

കൊച്ചി: രാജ്യത്തുടനീളമുള്ള സംരംഭകരെയും നൂതന ആശയങ്ങളുള്ളവരേയും വിവിധ മേഖലകളിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിവുള്ളവരെയും കണ്ടെത്തി പിന്തുണയ്ക്കുന്നതിനുമായി 'വന്ദേ ഭാരതം' പദ്ധതിക്ക് അദാനി ഗ്രൂപ്പ് തുടക്കമിട്ടു. അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുടെ 64-‌ാമത് ജന്മദിനത്തിലാണ് പുതിയ പദ്ധതി. vandebharatam.org എന്ന വെബ്സൈറ്റിലൂടെ അപേക്ഷകൾ നൽകാം. വിവിധ ഘട്ടങ്ങളിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 75 പേർക്ക് അഹമ്മദാബിൽ പ്രത്യേക പരിശീലനം നൽകും. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലും ഇവർ പങ്കെടുക്കും.


പ്രായം, തൊഴിൽ, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ പരിമിതികളില്ലാതെ പുതിയ ആശയങ്ങളും സംരംഭകത്വ മോഹവുമുള്ള ഏതൊരാൾക്കും അപേക്ഷിക്കാം. ഒരു ആശയം, പ്രോട്ടോടൈപ്പ്, പ്രാരംഭ ഘട്ടത്തിലുള്ള സംരംഭം അല്ലെങ്കിൽ നിലവിലുള്ള ബിസിനസ് എന്നിവയുമായി പദ്ധതിയുടെ ഭാഗമാകാം.
സാങ്കേതികവിദ്യ, നിർമ്മാണം, സുസ്ഥിരത, കൃഷി, പരമ്പരാഗത കരകൗശലവിദ്യകൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. വനിത സംരംഭകർ, ഗോത്രവർഗക്കാർ, ഗ്രാമീണർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360