മുഖ്യമന്ത്രി വി.ഡി.സതീശൻ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശം സന്ദർശിക്കുന്നു. മന്ത്രിമാരായ എ.പി.അനിൽകുമാർ, ടി.സിദ്ദിഖ്, വയനാട് എസ്.പി എസ്.ദേവമനോഹർ, ഡി.ഐ.ജി. കെ.കാർത്തിക് തുടങ്ങിയവർ സമീപം
കോതിപ്പാലത്തിനടിയിലൂടെ അറബി കടലിലേക്ക് ചേരുന്ന കല്ലായിപ്പുഴ. വൈകിട്ടത്തെ ആകാശ ദൃശ്യം.
ഉറ്റവരെ കാത്ത്.... ആരുടേതെന്ന് തിരിച്ചറിയാതെ അടക്കിയ മൃതദേഹങ്ങൾ. മരിച്ചവരുടെ ഡി.എൻ.എ ടെസ്റ്റ് ഇന്ന് പുറത്തു വരുന്നതോടെ പല മൃതദേഹങ്ങളും തിരിച്ചറിയാനാവും.
തിങ്കളാഴ്ചത്തെ തെരച്ചിൽ അവസാനിപ്പിച്ച് എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചൂരൽമലയിൽനിന്നും മടങ്ങുന്നു. എസ്പി ടി നാരായണൻ, ഐജി കെ സേതുരാമൻ എന്നിവർ സമീപം
പുഞ്ചിരിമട്ടത്തെ ഉരുൾപൊട്ടലിന് ശേഷം തകർന്നടിഞ്ഞ തന്റെ വീടിരുന്ന ഭാഗം ആദ്യമായി കാണാനെത്തിയ വീട്ടമ്മ. ഉരുൾപൊട്ടലിന്റെ തലേന്ന് ബന്ധുവീട്ടിലേക്ക് മാറിയതായിരുന്നു ഇവർ.
ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന പുഞ്ചിരിവട്ടത്തെ വീട് വൃത്തിയാക്കാനായി എത്തിയ വീട്ടംഗം. ഉരുൾപൊട്ടലിന് ശേഷം ബന്ധുവീട്ടിലാണ് ഇവർ താമസിക്കുന്നത്.
ആരും ഈ ബുക്ക് എടുക്കരുത് പ്ലീസ്..... ഉരുൾപൊട്ടലുണ്ടായ വയനാട് പുഞ്ചിരിമട്ടത്തെ പൂർണമായി തകർന്ന വീട്ടിലായി തുറന്നുകിടക്കുന്ന മുഹമ്മദ് ഹാനിയുടെ നോട്ട് പുസ്തകം. പതിനൊന്ന് അംഗങ്ങളുണ്ടായിരുന്ന ഈ വീട്ടിൽ ഹാനിയും അവന്റെ പിതൃസഹോദരന്റെ മകളുമൊഴികെ മറ്റെല്ലാവരും ഉരുൾപൊട്ടലിൽ മരിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉരുൾപൊട്ടിയ മുണ്ടക്കൈ, ചൂരൽമല,പുഞ്ചിരി മട്ടം, എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷം സെന്റ് ജോസഫ് ജി.എച്ച്.എസിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ഡോ.മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് യാത്ര തിരിക്കുന്നു
മുണ്ടക്കൈയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ജനകീയ തിരച്ചിൽ നടത്തുന്ന സന്നദ്ധ പ്രവർത്തകർ
വെള്ളിയാഴ്ച പകൽ ഉണ്ടായ പ്രകമ്പനത്തെയും ഉഗ്രശബ്ദത്തെയും തുടർന്ന് പരിഭ്രാന്തരായി വെള്ളച്ചാട്ടം കവലയിൽ ഒത്തുകൂടിയ പ്രദേശവാസികൾ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ അടക്കം ചെയ്ത പുത്തുമലയിൽ പുതുതായി ലഭിച്ച മൃതദേഹങ്ങൾക്കായി കുഴികൾ എടുത്തപ്പോൾ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ചൂരൽ മലയിൽ നടന്ന ട്രയൽ റൺ
ജനകീയ തിരച്ചിലിനിടെ പുഞ്ചിരിവട്ടത്ത് ഉരുൾ പൊട്ടലിൽ തകർന്ന തൻ്റെ വീട് നിന്ന പ്രദേശത്ത് ദുഃഖിതനായി ഇരിക്കുന്ന അബ്ദുൽ ലത്തീഫ് .
മൃതദേഹങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലം ഉത്തരമേഖല ഐ. ജി കെ. സേതു രാമന് കാണിച്ചുകൊടുക്കുന്ന ജനകീയ തിരച്ചിലിനായി ക്യാമ്പിൽ നിന്നും എത്തിയവർ
'മാറ്റം നമ്മളിൽ നിന്ന് തുടങ്ങാം' പറയാൻ എളുപ്പമാണ്, എന്നാൽ പ്രവർത്തിച്ചു കാണിക്കുകയാണ് ഈ പൊലീസുകാരൻ. മാലിന്യം നിക്ഷേപിക്കാൻ വെച്ച കൊട്ടയിൽ നിന്ന് ഭക്ഷണാവശിഷ്ടം തെരഞ്ഞെടുത്ത് സമീപമുണ്ടായിരുന്ന നായയ്ക്ക് കൊടുക്കുകയാണിയാൾ. ഉരുൾപൊട്ടിയൊഴുകിയ ചൂരൽമലയിൽ കാഴ്ചകളെല്ലാം കരളലിയിക്കുന്നതാണ്.
ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഫയലുകളും മറ്റും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്ന അദ്ധ്യാപകരും സന്നദ്ധപ്രവർത്തകരും
വിജനമായ ബെയ്ലി പാലം. ഉരുൾപൊട്ടലുണ്ടായ വയനാട് ചൂരൽ മലയുടെ ആകാശദൃശ്യം.
ഉരുൾപൊട്ടലിൽ പുഞ്ചിരിമട്ടത്തെ തകർന്ന വീട്ടിൽ നിന്നും രേഖകൾ തിരയുന്ന വീട്ടുടമസ്ഥൻ
ഉരുൾപൊട്ടൽ സംഭവിച്ച സ്ഥലത്ത് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് നാശനഷ്ടം വിലയിരുത്തുന്നു
ഉരുൾപൊട്ടലിന്റെ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് എടുക്കാൻ ദുരന്ത സ്ഥലത്ത് എത്തുന്ന ഉദ്യോഗസ്ഥർ
  TRENDING THIS WEEK
രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ചിക്കന് എന്നാ വിലയാ...പഴയ കൊച്ചി നഗരസഭയുടെ ഓഫീസിന് സമീപത്തെ കാന്റീനിന്റെ പരസ്യ ബോർഡിന് സമീപം വന്നിരിക്കുന്ന കാക്ക
സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണ്ണമെന്റ് മന്ത്രി എൻ.ഷംസുദീൻ തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്യുന്നു
തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ സംസ്ഥാനതല സുബ്രതോ കപ്പ് ഫുട്ബാൾ ടൂർണ്ണമെന്റ് ഉദ്‌ഘാടനം  ചെയ്യാനെത്തിയ  മന്ത്രി എൻ.ഷംസുദീനെ ഹസ്തദാനം ചെയ്യുന്ന ഐ.എം വിജയൻ
ഇന്ത്യയിൽ ആദ്യമായി കേരള ജയിൽ വകുപ്പിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജയിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രോൺ സർവൈലൻസ് സംവിധാനത്തിൻ്റെ പരീക്ഷണ പറക്കൽ ഉദ്‌ഘാടനം ചെയ്ത ശേഷം നോക്കി കാണുന്ന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഡയറക്ടർ ജനറൽ ഓഫ് പ്രിസൺ എസ്.ശ്രീജിത്ത് സിറ്റി പൊലീസ് കമ്മീഷണർ നകുൽ ദേശ്മുഖ് ,ഡി ഐ ജി ഐ നാരായണൻ തുടങ്ങിയവർ സമീപം
ഇന്ത്യയിൽ ആദ്യമായി കേരള ജയിൽ വകുപ്പിൽ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ജയിൽ സുരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികളുടെ ഭാഗമായി ഡ്രോൺ സർവൈലൻസ് സംവിധാനത്തിൻ്റെ പരീക്ഷണ പറക്കൽ വിയൂർ സെൻട്രൽ ജയിലിൽ നടത്തിയപ്പോൾ
അവകാശപത്രിക അംഗീകരിക്കുക,നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജി വെക്കുക എന്നാവശ്യപ്പെട്ട് പത്തനംതിട്ട ബി.എസ് എൻ എൽ ഓഫീസിലേക്ക് എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ മാര്‍ച്ചിൽ, റോഡ് ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നു.
പ്രിയസഖാവിൻറെ ദീപ്തസ്മരണയിൽ: വി. എസ്.ൻറെ ഒന്നാം ചരമ വാർഷികത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ വി.എസ് അച്യുതാനന്ദൻ സ്മൃതിമണ്ഡപം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്തശേഷം വി എസിൻറെ ഭാര്യ കെ.വസുമതി, മക്കളായ ഡോ.വി.എ അരുൺകുമാർ, ഡോ. വി. ആശ എന്നിവർ പുഷ്‌പാർച്ചന നടത്തുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സി.എസ് സുജാത, ടി.എം തോമസ് ഐസക്, കെ എൻ ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ തുടങ്ങിയവർ സമീപം
വി. എസ് അച്യുതാനന്ദൻ ഒന്നാം ചരമ വാർഷിക ദിനത്തിൽ വി.എസിന്റെ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വി.എസിന്റെ ഭാര്യ കെ.വസുമതിയുമായി സംഭാഷണത്തിൽ. മകൻ ഡോ.വി.എ അരുൺകുമാർ സമീപം
വി. എസ് അച്യുതാനന്ദൻ ഒന്നാം ചരമ വാർഷിക ദിനത്തിൽ ആലപ്പുഴ വലിയ ചുടുകാട്ടിലെ വി.എസ് അച്യുതാനന്ദൻ സ്മൃതിമണ്ഡപം ഉദ്‌ഘാടന ശേഷം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ നേതൃത്വത്തിൽ പഷ്പാർച്ചന നടത്തിയപ്പോൾ . വി.എസ് അച്യുതാന്ദന്റെ ഭാര്യ കെ.വസുമതി, മക്കളായ ഡോ.വി.എ അരുൺകുമാർ, ഡോ. വി. ആശ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗങ്ങളായ സി.എസ് സുജാത, ടി.എം തോമസ് ഐസക്,കെ എൻ ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ, ജില്ലാ സെക്രട്ടറി ആർ നാസർ
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com