ന്യൂഡൽഹി: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസിൽ ഇന്ത്യയുടെ മലയാളിതാരംട്രീസ ജോളി- ഗായത്രി ഗോപി ചന്ദ് സഖ്യം സെമി ഫൈനലിൽ പൊരുതി വീണു. ലോക ഒന്നാം നമ്പർ ജോഡിയായ ചൈനയുടെ ലിയു ഷെങ് ഷു - ടാൻ നിങ് സഖ്യത്തോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. സ്കോർ: 18-21, 21-13, 21-8. ഒരുമണിക്കൂർ 11 മിനിട്ട് നീണ്ട പോരാട്ടത്തിൽ ആദ്യ ഗെയിം സ്വന്തമാക്കിയ ശേഷമായിരുന്നു അടുത്ത രണ്ട് ഗെയിമുകളും കൈവിട്ട് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്.
തുടക്കം കസറി
മത്സരത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ ജോഡി മികച്ച ഫോമിലായിരുന്നു. ലോക ഒന്നാം നമ്പറായ ചൈനീസ് സഖ്യത്തിന്റെ അതിവേഗ സ്മാഷുകളെ മികച്ച ഡിഫൻസിലൂടെ ട്രീസയും ഗായത്രിയും പ്രതിരോധിച്ചു. ഒരു ഘട്ടത്തിൽ 8-10 ന് പിന്നിലായിരുന്ന ഇന്ത്യൻ സഖ്യം തുടർച്ചയായി 3 പോയിന്റുകൾ നേടി 11-10 ന് ഇന്റർവെല്ലിലേക്ക് ലീഡ് എടുത്തു. തുടർന്നും കോർട്ടിൽ മികച്ച പൊസിഷൻ റൊട്ടേഷനും ട്രീസയുടെ നെറ്റ് ഗെയിമുകളും വഴി ആദ്യ ഗെയിം 21-18 ന് ഇന്ത്യ സ്വന്തമാക്കി.
തിരിച്ചടി
രണ്ടാം ഗെയിമിന്റെ ആദ്യ പകുതിയിലും കടുത്ത പോരാട്ടമായിരുന്നു. ഇന്റർവെൽ സമയത്ത് ചൈനീസ് സഖ്യം 11-10 എന്ന നേരിയ ലീഡ് നിലനിർത്തി. എന്നാൽ ബ്രേക്കിന് ശേഷം നിലവിലെ ചാമ്പ്യന്മാരായ ചൈനീസ് ജോഡി മത്സരത്തിന്റെ വേഗത വർദ്ധിപ്പിച്ചു. അവരുടെ ശക്തമായ സ്മാഷുകൾക്ക് മുന്നിൽ ഇന്ത്യൻ താരങ്ങൾക്ക് താളം നഷ്ടപ്പെടുകയും പിഴവുകൾ കൂടുകയും ചെയ്തു. ഇതോടെ ചൈന 21-13 ന് രണ്ടാം ഗെയിം നേടി ഒപ്പമെത്തി.
നിർണായകമായ മൂന്നാം ഗെയിമിൽ ചൈനീസ് സഖ്യം പൂർണ നിയന്ത്രണം ഏറ്റെടുത്തു. ലിയു - ടാൻ സഖ്യം ആക്രമണ ശൈലി കടുപ്പിച്ചപ്പോൾ ഇന്ത്യൻ ജോഡി കടുത്ത സമ്മർദ്ദത്തിലായി. തുടക്കത്തിൽ തന്നെ 11-5 എന്ന വൻലീഡ് ചൈന നേടി. വലിയ റാലികളിൽ കാണിച്ച ക്ഷമയും കൃത്യതയും ചൈനീസ് സഖ്യത്തിന് തുണയായപ്പോൾ 21-8 എന്ന സ്കോറിന് ഗെയിമും മത്സരവും സ്വന്തമാക്കി അവർ ഫൈനലിലേക്ക് ടിക്കറ്റെടുത്തു.
ആഴ്സനൽ ജയിച്ചു തുടങ്ങി
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആഴ്സനലിന് ജയം. ഇത്തവണ പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ കിട്ടി കവൻട്രിയെ ആഴ്സനൽ 3-0ത്തിന് കീഴടക്കി. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഹൾ സിറ്രി 2-0ത്തിന് കീഴ ടക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |