
തിരുവനന്തപുരം: അമിതവേഗവും അപകടങ്ങളും നിയന്ത്രിക്കാൻ ദേശീയപാതകളിൽ 24 മണിക്കൂറും എൻഫോഴ്സ്‌മെന്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് മന്ത്രി സി.പി. ജോൺ. ദേശീയപാതയെ നൂറ് കിലോമീറ്റർ വീതമുള്ള ആറ് മേഖലകളായി വിഭജിച്ച് പ്രത്യേക എൻഫോഴ്സ്‌മെന്റ് സംഘങ്ങളെ വിന്യസിക്കും. തിരുവനന്തപുരം ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ മേൽനോട്ടത്തിൽ രണ്ട് ദക്ഷിണ മേഖലകളും, തൃശൂർ, എറണാകുളം ഡെപ്യൂട്ടി ഗതാഗത കമ്മിഷണർമാരുടെ മേൽനോട്ടത്തിൽ ഓരോ മദ്ധ്യമേഖല വീതവും, കോഴിക്കോട് ഡെപ്യൂട്ടി ഗതാഗത കമ്മിഷണറുടെ നിയന്ത്രണത്തിൽ രണ്ട് വടക്കൻ മേഖലകളും പ്രവർത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |