SignIn
Kerala Kaumudi Online
Tuesday, 28 July 2026 8.57 AM IST

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ആറ് ജില്ലകൾക്ക് യെല്ലോ അലർട്ട്

rain-
കാലവർഷം ശക്തിപ്രാപിച്ചിരിക്കെ കോട്ടയത്ത് പെയ്ത കനത്ത മഴയിൽ നിന്നുള്ള കാഴ്ച (ഫോട്ടോ: സെബിൻ ജോർജ്)

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. തലസ്ഥാനത്തടക്കം പല സ്ഥലങ്ങളിലും രാവിലെ കനത്ത മഴ ലഭിച്ചു. അടുത്ത മണിക്കൂറുകളിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഇന്ന് യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരങ്ങൾക്കും മുകളിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിച്ചു. ഇത് വടക്ക് - വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങി പശ്ചിമ ബംഗാൾ – വടക്കൻ ഒഡീഷ തീരത്തു ബാലസോർ – കാനിംഗ് ഇടയിൽ കരയിൽ പ്രവേശിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കിഴക്കൻ അറബിക്കടലിനും സമീപത്തെ കൊങ്കൺ തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. ഇക്കാരണങ്ങളാൽ കേരളത്തിൽ ജൂലായ് 31 വരെ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.

English Summary

Monsoon rains have intensified across Kerala, bringing heavy downpours to Thiruvananthapuram and multiple districts. The Meteorological Department forecasts isolated thunderstorms and strong winds, up to 40 kmph, for nine districts, including Kottayam, Kollam, and Palakkad, in the coming hours.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA RAIN, RAIN IN KERALA, RAIN UPDATE, RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA