തൊടുപുഴ: നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ തൊടുപുഴ നഗരസഭാ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 15 കിലോയോളം വരുന്ന നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു. ശുചിത്വ വീഴ്ചകളും നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വിൽപ്പനയും കണ്ടെത്തിയ അഞ്ച് സ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. മാംസ വ്യാപാരശാലകൾ, ബേക്കറി, പലചരക്ക്, പച്ചക്കറി കടകൾ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ശുചിത്വം, മാലിന്യ സംസ്‌കരണം, ലൈസൻസ്, ഹെൽത്ത് കാർഡ്, നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ വിതരണവും വിൽപ്പനയും എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. നഗരസഭ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സജു കുമാറിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ പ്രജീഷ് കുമാർ, സൗമ്യ നാഥ്, പി.വി. ദീപ, ഡിൻസി മോൾ, ആതിര മധു എന്നിവർ പങ്കെടുത്തു.
വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |